ഹിമാചലില്‍ മരണം 16 ആയി. 37 പേരെ കാണാനില്ല.സംസ്ഥാനങ്ങളില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത.
ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനം ഉണ്ടായ സമേജ് ഗ്രാമത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തില്‍ ദ്രുതഗതിയിലാണ് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഹിമാചലില്‍ 85 റോഡുകളാണ് അടച്ചിട്ടത്. പലയിടങ്ങളിലും ജല-വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 201 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഹെലികോപ്റ്റർ സഹായത്തോടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ അവിശ്യസാധനങ്ങളും എത്തിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ